Advertisements
Home Entertainment കെട്ടിയവനെ കളഞ്ഞു പണത്തിനു വേണ്ടി നടക്കുന്നവൾ നവ്യ നായർക്കെതിരെ ഉള്ള സദാചാര കമെന്റിനു താരത്തിന്റെ തകർപ്പൻ...

കെട്ടിയവനെ കളഞ്ഞു പണത്തിനു വേണ്ടി നടക്കുന്നവൾ നവ്യ നായർക്കെതിരെ ഉള്ള സദാചാര കമെന്റിനു താരത്തിന്റെ തകർപ്പൻ മറുപിടി.

മലയാളികളുടെ പ്രീയങ്കരിയായ താരമാണ് നവ്യ നായർ. സ്കൂൾ കലോത്സവങ്ങളിലൂടെ കല ലോകത്തേക്ക് എത്തിയ താരം ഇഷ്ടം എന്ന ദിലീപ് നായകനായി എത്തിയ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. മലയാളത്തിലെ മൈക്ക് താരങ്ങളുടെ കൂടെയും അഭിനയിച്ച നവ്യയുടെ നന്ദനത്തിലെ പ്രകടനം എടുത്തു പറയേണ്ടതാണ്.നന്ദനത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളം സർക്കാരിന്റെ അവാർഡും ഫിലിം ഫെയർ അവാർഡും നവ്യക്ക് ലഭിച്ചിരുന്നു. താരത്തിന്റെ മൂന്നാമത്തെ ചിത്രമാണ് നന്ദനം. ഗൾഫിൽ ബിസിനസ് കാരനായ സന്തോഷ് എസ് മേനോനെ വിവാഹം കഴിച്ച താരം കുറച്ചു കാലം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ് താരം ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ രണ്ടാം വരവ് നടത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്ക് വെക്കുന്ന താരം അടുത്തിടെ പങ്ക് വെച്ച ഒരവധിക്കാല ചിത്രത്തിനാണ് മോശം കമെന്റുമായി ഒരാൾ എത്തിയിരിക്കുന്നത്. ബാബുരാജ് എന്നയാൾ എഴുതിയ കമെന്റിനാണ് താരം മറുപിടി പറഞ്ഞിരിക്കുന്നത് ” ഭർത്താവിനെയും മകനെയും കളഞ്ഞു സിനിമ ആരാധകർ പണം ഇവയ്ക്ക് പിന്നാലെ പോകുന്ന നിങ്ങളെയൊക്കെ എന്ത് പറയാനാണ് ഒരേ ഒരു ജീവിതമേ ഉള്ളു സന്തോഷത്തോടെയിരിക്കണം എന്നാണ് സദാചാര ഗുരുസ്വാമിയായ ചേട്ടന്റെ മറുപിടി.

ഇതിനു താരം കിടിലൻ മറുപിടിയാണ് നൽകിയിരിക്കുന്നത് ” ഇത്തരത്തിലുള്ള കാര്യങ്ങൾ ഒക്കെ ആരാ തന്നോട് പറഞ്ഞത്, പിന്നെ താൻ അവസാനം പറഞ്ഞ കാര്യം സത്യമാണ് ജീവിതം ഒന്നേ ഉള്ളു സന്തോഷമായി ഇരിക്കൂ എന്തിനാ ഇങ്ങനെ മറ്റുള്ളവരെ ദുഷിച്ചു കൊണ്ട് നടക്കുന്നേ ” ഇതാണ് നവ്യയുടെ മറുപടി. സത്യത്തിൽ ഈ പറഞ്ഞ വ്യക്തിക്ക് നവ്യയുടെ സ്വോകാര്യ ജീവിതമായി യാതൊരു ബന്ധവുമില്ല എങ്കിലും അവർ ഒരു ചിത്രം ഇട്ടു ജീവിതത്തിൽ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് മനസിലായപ്പോൾ ചേട്ടന്റെ ഉള്ളിൽ വലല്തെസദാചാര ബോധം ഉണർന്നു അത് പേടിപ്പിക്കാനായുള്ള ശ്രമം നടത്തിയതാണ് കമെന്റ്.നമ്മൾക്ക് യാതൊരു പരിചയവുമില്ലാത്ത വ്യക്തികളുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി അവരെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഇത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.

Exit mobile version