Advertisements
Home Entertainment പ്രതിഭാധനനായ ഒരു ചെറുപ്പക്കാരനെ ഒരു ആക്ഷൻ ഹീറോ ആയി അവതരിപ്പിച്ചു അയാൾ വിജയിച്ചു എന്ന് കേൾക്കാൻ...

പ്രതിഭാധനനായ ഒരു ചെറുപ്പക്കാരനെ ഒരു ആക്ഷൻ ഹീറോ ആയി അവതരിപ്പിച്ചു അയാൾ വിജയിച്ചു എന്ന് കേൾക്കാൻ ആണ് തനിക്കു ആഗ്രഹം ; തന്റെ പുതിയ ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് സംവിധായകൻ വിനയൻ പറഞ്ഞത്

പത്തൊൻപതാം നൂറ്റാണ്ടിന്റെ വിജയത്തെക്കുറിച്ച് സംവിധായകൻ വിനയൻ മനസ്സ് തുറക്കുന്നു. കഴിവുള്ള ഒരു ചെറുപ്പക്കാരനെ ഒരു ആക്ഷൻ ഹീറോയായി അവതരിപ്പിച്ചു വിജയിച്ചു എന്ന് താനാണ് കുറിച്ച് പറഞ്ഞു കേൾക്കുന്നതാണ് പ്രധാനം എന്ന് വിനയൻ പറയുന്നു . സിജുവിന്റെ ആതമര്ഥതയും കഠിനാധ്വാനത്തെ കുറിച്ചും വിനയൻ പറയുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ മലയാളികൾ അംഗീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വിനയൻ പറഞ്ഞു. 19-ാം നൂറ്റാണ്ട് വളരെ റിസ്ക് എടുത്തും കഠിനാധ്വാനം നടത്തിയും എടുത്ത ചിത്രമാണ്. ആ കാലഘട്ടത്തിൽ വളരെ ശക്തമായ ഒരു തീം ഞങ്ങൾ അവതരിപ്പിച്ചു.

തിരക്കഥയുടെ തിരക്കിലായ നടന്മാരുടെ പിന്നാലെ പോയി ഡേറ്റില്ല എന്ന് കേൾക്കാൻ ആഗ്രഹിക്കാത്തതിനാലാണ് സിജു വിത്സനെപ്പോലെ കഴിവുള്ള ഒരു യുവനടനെ നായകനാക്കാൻ താൻ തീരുമാനിച്ചത് എന്ന് വിനയൻ പറയുന്നു.

ആറാട്ടുപുഴ വേലായുധ പണിക്കർ ചരിത്രകാരന്മാർ അധികം ശ്രദ്ധിക്കാത്ത നവോത്ഥാന നായകനാണ്, അദ്ദേഹത്തിന്റെ കഥ സിനിമയായപ്പോൾ പ്രേക്ഷകർ അത് സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ട്.
ഈ സിനിമ എന്റെ വർഷങ്ങളായുള്ള സ്വപ്നമാണ്. ഇത് ചെയ്യാൻ തയ്യാറായ നിർമ്മാതാവ് ഗോകുലം ഗോപാലന് നന്ദിയും സ്നേഹവും അറിയിക്കുന്നു.

അന്യഭാഷാ ചിത്രങ്ങൾ കണ്ടു കോരിത്തരിച്ചിരുന്ന തങ്ങൾക്ക് സ്വന്തം നാട്ടിൽ നിന്ന് ഇത്തരമൊരു സിനിമ ചെയ്തതിൽ ഞങ്ങൾ നന്ദിയുള്ളവരാണെന്ന് സിനിമ കണ്ടതോടെ സാധാരണക്കാർ വിളിച്ചുപറഞ്ഞു. ഒരു സംവിധായകൻ എന്ന നിലയിൽ ഇത് കേൾക്കുന്നതിൽ സന്തോഷമുണ്ട്. പ്രതിഭാധനനായ ഒരു ചെറുപ്പക്കാരനെ ആക്ഷൻ ഹീറോ ആക്കി അവൻ വിജയിച്ചു എന്ന് കേൾക്കുന്നതാണ് മറ്റൊരു സന്തോഷം. അതുപോലെ നങ്ങേലി എന്ന പേരിൽ കയാടു എന്ന പുതുമുഖത്തെ അവതരിപ്പിച്ചു. അവൾ കഥാപാത്രത്തോട് നീതി പുലർത്തുകയും വളരെ ശക്തമായ സാന്നിധ്യമായി മാറുകയും ചെയ്തു എന്നാണ് പ്രേക്ഷക പ്രതികരണം. സിനിമയിൽ ചെറിയ വേഷം ചെയ്ത മകൻ വിഷ്ണു പോലും നന്നായി ചെയ്തു എന്ന് കേൾക്കുന്നത് വലിയ സന്തോഷം നൽകുന്നു.

ഏറെ നാളായി സിനിമയിൽ എനിക്കെതിരെയുള്ള പ്രശ്‌നങ്ങൾ, സഹപ്രവർത്തകരുമായുള്ള പിണക്കങ്ങൾ, തുടങ്ങിയ പ്രശ്‌നങ്ങൾക്കൊടുവിൽ തിരിച്ചുവരുമ്പോൾ ഇങ്ങനെയൊരു സിനിമ ചെയ്‌ത് കയ്യൊപ്പ് ഇട്ടുവെന്നു കേൾക്കുന്നതും വലിയ സന്തോഷമാണ്.

അങ്ങനെ ഈ ഓണത്തിന് ഒരുപാട് സന്തോഷം കിട്ടി. പക്ഷെ ഞാൻ അതിൽ മതിമറക്കില്ല . പ്രതികരണങ്ങളിൽ സന്തോഷം. ഇനിയും ഒരുപാട് മികച്ച വലിയ ചിത്രങ്ങൾക്കായുള്ള കഥകൾ എന്റെ മനസ്സിലുണ്ടെന്നും അവ യാഥാർത്ഥ്യമാക്കണമെന്നു മാത്രം ആഗ്രഹമുണ്ടെന്നും വിനയൻ പറഞ്ഞു.

Exit mobile version