കീറിയ ജീന്‍സ്, അഞ്ച് ടീഷര്‍ട്ട്, ഒരു സ്ലിപ്പര്‍…പ്രണവ് മോഹൻലാലിന് ആകെയുളളത് ഇതൊക്കെയാണ് അതിശയിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബാല്യകാല സുഹൃത്

505
pranav mohanlal aadhi images photos stills
ADVERTISEMENT

സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ട കാര്യമാണ് മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിന്റെ സ്വഭാവം. മോഹൻലാലിന്റെ മകൻ എന്നതിലുപരി അയാളുടെ വ്യക്തിത്വത്തിന്റെ പേരിലും പ്രണവ് അറിയപ്പെടുന്നു. താരങ്ങൾ അണിനിരക്കുന്ന പൊതുപരിപാടികളിലും മറ്റ് സ്വകാര്യ ചടങ്ങുകളിലും താരത്തെ അപൂർവമായി മാത്രമേ കാണാനാകൂ. എന്നാൽ അപ്രതീക്ഷിതമായ പൊതു ഇടങ്ങളിലാണ് പ്രണവിനെ കാണുന്നത്. താരത്തിന്റെ സിനിമാ പ്രവേശനവും അങ്ങനെ തന്നെ. 2018ൽ പുറത്തിറങ്ങിയ ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് ആദ്യമായി അഭിനയിച്ചത്. ഇരുപതാം നൂറ്റാണ്ട് എന്ന ഒരേയൊരു സിനിമ മാത്രമാണ് ഈ ചിത്രത്തിന് ശേഷം ഉണ്ടായത്. ഒരു ഇടവേളയ്ക്ക് ശേഷം മരക്കാർ, ഹൃദയം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യത്തേതിനേക്കാൾ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവിന് ലഭിച്ചത്.

പ്രണവിന്റെ ലളിത ജീവിതം എന്നും വാർത്തകളിൽ നിറയാറുണ്ട്. താരത്തിന്റെ ലളിതമായ ജീവിതത്തെക്കുറിച്ച് അടുത്തറിയുന്നവർ പറയുന്നു. ഇപ്പോഴത്തെ പ്രണവ് മോഹൻലാലിനെ കുറിച്ച് വിനീതിന്റെയും നിർമ്മാതാവ് വിശാഖിന്റെയും വാക്കുകൾ വൈറലാകുന്നു. നടന്റെ വസ്ത്രധാരണത്തെക്കുറിച്ചാണ് അവർ പറയുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രമുള്ള ടീ ഷർട്ട്, മങ്കി ടീ ഷർട്ട്, കീറിയ ജീൻസും ഒരു ചെരിപ്പും അവന്റെ പക്കലുള്ളത് എന്ന് വിശാഖ് പറയുന്നു. ക്ലബ് എഫ്‌എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ADVERTISEMENT

അപ്പുവിന്റെ ജീവിതശൈലി നിശ്ചയിച്ചത് അദ്ദേഹമാണെന്നും വിശാഖ് പറയുന്നു. എന്റെ അറിവിൽ അവൻ നാലോ അഞ്ചോ വർഷമായി രണ്ട് ജീൻസും അഞ്ച് ടീ ഷർട്ടും ധരിക്കുന്നു. മഹാത്മാഗാന്ധിയുടെ ചിത്രമുള്ള ടീ ഷർട്ട്, മങ്കി ടീ ഷർട്ട്, കീറിയ ജീൻസും ഒരു ചെരിപ്പും മാത്രമാണ് അവന്റെ അടുത്തുള്ളത് , വിശാഖ് പറഞ്ഞു. പ്രണവ് മോഹൻലാലിന്റെ ബാല്യകാല സുഹൃത്താണ് നിർമ്മാതാവ് വിശാഖ്.

വിശാഖ് നിർത്തിയിടത്തു നിന്നാണ് വിനീത് തുടങ്ങിയത്. വസ്ത്രധാരണത്തെക്കുറിച്ചും സംസാരിച്ചു. ആദിൽ ഉപയോഗിച്ചിരുന്ന ടീ ഷർട്ട് തന്നെയാണ് അവൻ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വിനീത് പറയുന്നു. സംഭവം ഇതാ … ” കുന്നിൻ മുകളിൽ ഒരു ഷൂട്ട് ഉണ്ടായിരുന്നു. വിന്റെര്‍ വെയര്‍ വസ്ത്രം ഉണ്ടോ എന്ന് അപ്പുവിനോട് ചോദിച്ചപ്പോൾ അവൻ ഒരു ടീ ഷർട്ട് കൊണ്ടുവന്നു. എവിടെയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ആദിയിൽ ഉപയോഗിച്ചതാണെന്നും പറഞ്ഞു. ഡ്രസ്സ് ഒന്നും വാങ്ങാത്തത് കൊണ്ട് ജീത്തു ചേട്ടൻ എടുത്തോളാൻ പറഞ്ഞു എന്ന് അവൻ പറഞ്ഞു, വിനീത് ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു ലൊക്കേഷൻ സംഭവം വിനീത് പറയുന്നു. ‘ഒരു ദിവസം സെറ്റിൽ അവൻ നല്ല പാന്റുമായി വന്നു. ഇന്ന് നല്ല ഭംഗിയുണ്ടല്ലോ എന്ന് താൻ പറഞ്ഞു എന്ന് വിനീത് പറയുന്നു . അപ്പോൾ എല്ലാവരും എന്താണ് ഇങ്ങനെ പറയുന്നതെന്ന് അവൻ അത്ഭുതപ്പെട്ടു. സാധാരണ അങ്ങനെയൊന്നും നന്നായി വേഷമിട്ടു വരാറില്ല . അന്ന് നന്നായി വരുന്നത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. വഴിയിൽ എല്ലാവരും അങ്ങനെ പറഞ്ഞു എന്നും , ‘വിനീത് കൂട്ടിച്ചേർത്തു.

പ്രണവിനെ ആദ്യമായി കാണുന്നതിനെക്കുറിച്ചും വിനീത് പറയുന്നു. ‘അമ്മയുടെ ഷോയിലാണ് ഞാൻ പ്രണവിനെ ആദ്യമായി കാണുന്നത്. അമ്മയുടെ ആദ്യ ഷോ ആയിരുന്നു അത്. കമൽഹാസനായിരുന്നു അതിഥി. ഞാൻ ഇരിക്കുന്ന സീറ്റിന് അൽപ്പം അപ്പുറത്താണ് ദുൽഖർ ഇരിക്കുന്നത്. ദുൽഖറിന്റെ മടിയിലാണ് പ്രണവ് ഇരിക്കുന്നത്. അന്ന് ദുൽഖർ കുട്ടിയായിരുന്നു. പ്രണവ് അതിലും കുട്ടിയാണ്. അങ്ങനെയാണ് ഞാൻ ആദ്യമായി കാണുന്നത്. മാനം തെളിഞ്ഞേ നിന്നാല്‍ എന്ന പാട്ടിന്, തേന്മാവിന്‍കൊമ്പത്തിലെ ഡ്രസ് ഒക്കെ ഇട്ട് ലാലങ്കിള്‍ ഡാന്‍സ് കളിക്കുകയാണ്. അപ്പോള്‍ ഫാന്റയുടെ ഒരു ടിന്‍ ഒക്കെ കുടിച്ച് അപ്പു ലാലങ്കിളിന്റെ ഡാന്‍സ് കാണുകയായിരുന്നു,’ വിനീത് പറഞ്ഞു.

ADVERTISEMENT