അടുത്ത പന്തിൽ തന്നെ ലതാം പുറത്തായിരുന്നു: എം‌എസ് ധോണി ബാറ്റ്സ്മാൻമാരെ പുറത്താക്കാൻ ഒരുക്കിയ തന്ത്രങ്ങൾ യുസ്‌വേന്ദ്ര ചഹാൽ വിവരിക്കുന്നു

668
dhoni-and-chahal
ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ്കണ്ട ഏറ്റവും പ്രതിഭാശാലിയായ കളിക്കാരിൽ ഒരാളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ബൗളർമാരിൽ അദ്ദേഹം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മിക്ക ക്രിക്കറ്റ് ആരാധകർക്കും അറിയാം. വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോൾ, ബൗളർമാർക്ക് വിലയേറിയ ഉപദേശം നൽകിക്കൊണ്ട് തത്സമയം ഗെയിം വിശകലനം ചെയ്യാൻ ധോണിക്ക് കഴിയും. എതിരാളികളായ ബാറ്റ്സ്മാൻമാരെ പുറത്താക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ അതീവ വിദഗ്ധനായതിനാൽ ധോണി കളിക്കിടെ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് നിരവധി കളിക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്.

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ, യുസ്വേന്ദ്ര ചഹാലിന്റെയും കുൽദീപ് യാദവിന്റെയും ഉയർച്ച പരിമിതമായ ഓവർ ക്രിക്കറ്റിൽ നാമെല്ലാം കണ്ടതാണ് കോഹ്ലി ഒരു മികച്ച കളിക്കാരനും ക്യാപ്റ്റനുമാണ് എന്നുള്ളതിൽ യാതൊരു തർക്കവുമില്ല. റിസ്റ്റ്-സ്പിന്നർമാർ ബാറ്റ്സ്മാൻമാരെ അവരുടെ വ്യതിയാനങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കുന്നതിൽ വിജയിച്ചു എന്നിരുന്നാലും, തങ്ങൾക്കു മാരിൽ നിന്നും ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, ചഹലും കുൽദീപും ഉപദേശത്തിനായി ധോണിയുടെ നേരെ തിരിയുന്നതു നമുക്ക് സർവ്വ സാധാരണയായി കാണാവുന്നതാണ് അവിടെയാണ് ധോണി എന്ന ചാണക്യന്റെ വിജയം .

ADVERTISEMENT


ധോണി വന്നു തന്റെ തോളിൽ കൈവെച്ച് എതിർ ബാറ്റ്സ്മാന്മാരെ നീക്കം ചെയ്യാൻ എന്തുചെയ്യണമെന്ന് തന്നെ ഉപദേശിക്കുന്ന കാര്യം ചഹാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു

ചാഹലിന്റെ വാക്കുകൾ – ഇന്ത്യ മഹാരാജ്യം ജന്മം കൊടുത്ത ഏറ്റവും പ്രതിഭാശാലിയായ കളിക്കാരനാണ് മഹി ഭായ്. മത്സരങ്ങളിൽ അദ്ദേഹം എന്നെയും കുൽദീപിനെയും ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു ബാറ്റ്സ്മാൻ എന്നെ തുടരെ ബൗണ്ടറികൾ അടിക്കുമ്പോൾ , അദ്ദേഹം വന്ന് എന്റെ തോളിൽ കൈകൾ വച്ചുകൊണ്ട് പറഞ്ഞു ‘ഇസ്‌കോ ഗൂഗ്ലി ഡാൽ, യേ നഹി ഖേൽ പയേഗ’ അതായതു ഒരു ഗൂഗ്ലി ബൗൾ ചെയ്യുക, അതവന് കളിക്കാൻ കഴിയില്ല). അദ്ദേഹത്തിൽ നിന്നുള്ള ഇത്തരം നുറുങ്ങുകൾ ടീമിന് വലിയ അനുഗ്രഹമാണ് ”ചഹൽ ടൈം ഓഫ് ഇന്ത്യയോട് ഉള്ള അഭിമുഖത്തിൽ പറഞ്ഞതാണ് ഇക്കാര്യം .

“ഇത് നിരവധി തവണ സംഭവിച്ചു. ദക്ഷിണാഫ്രിക്കയിൽ, ഞാൻ എന്റെ ആദ്യ അഞ്ച് വിക്കെറ്റ് നിറ്റാ സമയത്തു നാല് വിക്കറ്റ് ആയി നിൽക്കുകയാണ് ഞാൻ . ജെ പി ഡുമിനി അന്ന് ബാറ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തെ പുറത്താക്കാൻ ഞാൻ ആഗ്രഹിച്ചു. മഹി ഭായ് എന്റെ അടുത്ത് വന്ന് ‘ഇസ്‌കോ സീദ സ്റ്റമ്പ് ടു സ്റ്റമ്പ് ദാൽ’ (ഇവന്റെ സ്റ്റമ്പിന് നേരെ പന്തെറിയുക – സ്റ്റമ്പ് ടു സ്റ്റമ്പ്). അദ്ദേഹം സ്റ്റമ്പിനു പുറകിലേക്ക് പോയി വീണ്ടും വിളിച്ചുപറഞ്ഞു – (നേരെ അവന്റെ സ്റ്റമ്പിലേക്ക്‌ പന്തെറിയുക). ഞാൻ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചു. ഡുമിനി തൂത്തുവാരാൻ ശ്രമിച്ചുവെങ്കിലും എൽ‌ബി‌ഡബ്ല്യു പുറത്തായി, ”ചഹാൽ അനുസ്മരിച്ചു.

ന്യൂസിലാന്റ് ബാറ്റ്സ്മാൻ ടോം ലതാമിനെ പുറത്താക്കാൻ ധോണിയുടെ ഉപദേശം സഹായിച്ച മറ്റൊരു സംഭവത്തെക്കുറിച്ചും ചഹാൽ വിവരിച്ചു.

ന്യൂസിലാന്റിൽ ടോം ലതാം ബാറ്റിംഗ് നടത്തുകയും തുടർച്ചയായി സ്വീപ്പ് ഷോട്ടുകൾ കളിക്കുകയും ചെയ്തു. ഞാൻ ഗൂഗ്ലികളും ലെഗ് സ്പിന്നുകളും പരീക്ഷിച്ചു, പക്ഷേ അവ അദ്ദേഹത്തിനെതിരെ ഫലം കണ്ടില്ല . അതിർവരമ്പുകൾക്കപ്പുറത്തേക്കു അദ്ദേഹം എന്നെ അടിക്കുകയായിരുന്നു. ഞാൻ ശരിക്കും നിരാശനായി. മഹി ഭായ് എന്റെ അടുത്ത് വന്ന് പറഞ്ഞു, (നീ ലൈൻ മാറ്റരുത്. പന്ത് അവന്റെ നേരെ കുതിച്ചു സ്റ്റാമ്പിന്റെ നേരെ എറിയു ). അടുത്ത പന്തിൽ തന്നെ ലതാം പുറത്തായിരുന്നു. പുറത്താക്കലിനുശേഷം ഞാൻ മഹി ഭായിയെ കെട്ടിപ്പിടിച്ചു, ”29 കാരനായ ചഹാൽ പറഞ്ഞു.

ADVERTISEMENT