“എന്നെ രക്ഷിക്കൂ നിങ്ങളുടെ മകളേക്കാൾ ചെറുതല്ലേ ഞാൻ” പതിനാറാം വയസ്സിൽ ഭർത്താവ് പീഡിപ്പിക്കുന്ന കാര്യം പ്രശസ്ത നടിയോട് പറഞ്ഞപ്പോളുള്ള അവരുടെ പ്രതികരണം ഞെട്ടിച്ചു. നടിയെയും കുടുംബത്തെയും തുറന്നു കാട്ടി കങ്കണ റനൗട്.

345
ADVERTISEMENT

കങ്കണ റണൗട് എന്ന നടിയിലുപരി കങ്കണ തന്റെ വ്യക്തി പ്രഭാവം എടുത്തുയർത്തുന്ന സ്ത്രീയാണ്.ബോളിവുഡ് ലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി അലങ്കരിക്കാനുള്ള കഴിവ് ഉള്ള നടി.തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ ആരുടേയും മുഖം നോക്കേണ്ടതില്ല എന്ന് തെളിയിച്ച താരമാണ് കങ്കണ.ഇവർ കടുത്ത സ്ത്രീ പക്ഷവാദിയാണ്.

ബോളിവുഡ് ലെ അതിക്രമങ്ങളെയും അനാചാരങ്ങളെയും ഇവർ തുറന്നു കാട്ടിയിട്ടുണ്ട്.സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ ഹിന്ദി സിനിമാലോകത്തെ മയക്കു മരുന്ന് മാഫിയ ആണെന്ന് നിഷ്പക്ഷമായി തുറന്നു പറഞ്ഞു. ഒറ്റയ്ക്കൊരു സിനിമ വിജയിപ്പിക്കാൻ കെൽപ്പുള്ള , ബോളിവുഡിലെ ഏറ്റവും താര മൂല്യമുള്ള നടിയും കങ്കണയാണ്.

ADVERTISEMENT

ഒരുപക്ഷെ തനിക്കു നേരിട്ട ഒരുപാട് ദുരനുഭവങ്ങളാകാം അവരെ ഇത്ര ബോൾഡ് ആക്കി മാറ്റിയതെന്ന് പറയാം.തന്റെ ചേച്ചിക്ക് നേരിട്ട ആസിഡ് അറ്റാക്ക് അവർ തുറന്നു പറഞ്ഞിട്ടുണ്ട്.ബോളിവുഡിൽ ഏറ്റവും കൂടുതൽ ആൾക്കാരുടെ പേരിൽ മീ ടൂ ആരോപണം നടത്തിയിട്ടുള്ളതും കങ്കണയാണ്. എല്ലാ അഭിമുഖങ്ങളിലും കങ്കണ പറയാറുണ്ട് താൻ 16 വയസ്സിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന്.എന്നാൽ അതിന്റെ പിന്നിൽ ആരാണെന്നു താരം വെളിപ്പെടുത്തിയിരുന്നില്ല.എന്നാൽ ഇപ്പോൾ ഒരു ടിവി ഷോയ്ക്കിടയിൽ താരം അത് വെളിപ്പെടുത്തി. ബോളിവുഡ് നടനും നിർമ്മാതാവും പിന്നണി ഗായകനുമായിരുന്ന ആദിത്യ പഞ്ചോലിയാണ് തന്നെ പതിനാറാം വയസ്സിൽ ലൈംഗികമായി ഉപദ്രവിച്ചതെന്നു കങ്കണ പറഞ്ഞു.

പ്രശസ്ത നടിയായ സറീന വഹാബിന്റെ ഭർത്താവു കൂടിയാണ് ആദിത്യ പഞ്ചോളി.തന്നെ ആദിത്യ ഉപദ്രവിക്കുന്ന കാര്യം സറീനയോട് പറഞ്ഞപ്പോൾ അവരുടെ പെരുമാറ്റമാണ് തനിക്ക് ഏറെ ഷോക്കിങ് ആയത്.വസ്ത്രങ്ങളും മറ്റു ഉപഹാരങ്ങളും തന്നുവെന്നും പോലീസിൽ പരാതിപ്പെടരുതെന്നും സറീന പറഞ്ഞതായി കങ്കണയുടെ സഹോദരൻ രംഗോലിയും സെറീനയ്ക്ക് എതിരെ രംഗത് വന്നിരുന്നു.

എന്നെ രക്ഷിക്കൂ എന്ന് സെറീനയോട് ഞാൻ കേണു പറഞ്ഞു.നിങ്ങളുടെ മകളേക്കാൾ ചെറുതല്ലേ ഞാൻ എനിക്കിത് ഒരിക്കലും എന്റെ മാതാപിതാക്കളോട് പറയാൻ കഴിയില്ല എന്ന് പറഞ്ഞു കരഞ്ഞതായും കങ്കണ പറഞ്ഞു.എന്നാൽ സറീന ഇതെല്ലാം നിഷേധിക്കുകയും കങ്കണ തന്റെ ഭർത്താവുമായി നാലു വർഷത്തോളം ബന്ധം പുലർത്തിയതായും അങ്ങനെയുള്ള ഒരാളെ എങ്ങനെ മകളായി കാണുമെന്നാണ് സറീന പറഞ്ഞത്

ADVERTISEMENT