തന്നെ മനഃപൂർവ്വം അപമാനിക്കാനുള്ള രംഗങ്ങൾ ഉണ്ട് എന്നറിഞ്ഞിട്ടും മോഹൻലാൽ ആ ചിത്രത്തിൽ അഭിനയിച്ചു . പക്ഷേ എന്നിട്ടും ശ്രീനിവാസൻ ചെയ്തതോ?

333
ADVERTISEMENT

മോഹൻലാലിന്റെ സന്തതസഹചാരിയാണ് ആന്റണി പെരുമ്പാവൂർ. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. മോഹൻലാലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ പലരും അദ്ദേഹത്തെ സമീപിക്കാറുണ്ട്. താനും സിനിമയുടെ കഥ കേൾക്കാറുണ്ടെന്നും ലാൽ സോറിനെ അറിയിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ഡ്രൈവർ എന്നതിലുപരി മോഹൻലാലിനും കുടുംബത്തിനും ആന്റണി എല്ലാമെല്ലാമാണ്. ഡ്രൈവറായി തുടങ്ങിയെങ്കിലും പിന്നീട് ഓൾ ഇൻ ഓൾ ആയി. ജീവിതത്തിൽ മാത്രമല്ല, അദ്ദേഹത്തോടൊപ്പം സിനിമയിലും പ്രത്യക്ഷപ്പെട്ടു.

മോഹൻലാലിന്റെ വിതരണ കമ്പനിയായ ആശിർവാദ് സിനിമാസിന്റെ നടത്തിപ്പും ഇദ്ദേഹമാണ്. മോഹൻലാലിനൊപ്പം എല്ലായിടത്തും ആന്റണിയുണ്ട്. ആന്റണി ഉള്ളതിനാൽ താരത്തിലേക്ക് നേരിട്ട് എത്താൻ സാധിക്കാത്തതിനെ പലരും വിമർശിച്ചു. എന്നാൽ താൻ ഇപ്പോഴും ഒരു ഡ്രൈവറാണെന്നും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു, അക്കാര്യത്തിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം അതേക്കുറിച്ച് വിശദീകരിച്ചു.

ADVERTISEMENT

മോഹൻലാലിനുവേണ്ടി ജീവൻ നൽകാൻ പോലും തയ്യാറാണെന്ന് ആന്റണി പെരുമ്പാവൂർ നേരത്തെ പറഞ്ഞിരുന്നു. ആ മനുഷ്യന്റെ നിഴൽ പോലെ നടക്കുക മാത്രമല്ല ദൈവങ്ങളുടെ കൂട്ടത്തിൽ ആണ് ആ മുഖം കാണുന്നത്. മോഹൻലാലിൻറെ റിസ്‌ക്കി ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ആന്റണിയുടെ ടെൻഷനിനെക്കുറിച്ച് പല സംവിധായകരും വാചാലരായിരുന്നു. തന്നെ ജീവിതത്തിൽ ഒരുപാട് വേദനിപ്പിച്ച ആളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ആന്റണി. ശ്രീനിവാസനാണു തന്നെ ഏറെ വേദനിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അദ്ദേഹം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

തന്നെ കളിയാക്കിയ സിനിമയാണെന്നറിഞ്ഞിട്ടും എതിർപ്പില്ലാതെയാണ് മോഹൻലാൽ ഉദയനാണു താരം എന്ന സിനിമയിൽ അഭിനയിച്ചത്. ആ സിനിമയുടെ വിജയത്തിന് ശേഷം ശ്രീനിവാസൻ വീണ്ടും അത്തരത്തിലുള്ള ഒരു ശ്രമം നടത്തി, അതിനിടയിൽ സംഭവിച്ചത് തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീനിവാസൻ. ശ്രീനിവാസന്റെ തിരക്കഥയിൽ തന്നെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്ന് ലാൽ സാറിന് മനസ്സിലായി. എന്നിട്ടും എതിർപ്പില്ലാതെയാണ് ആ സിനിമയിൽ അഭിനയിച്ചത്. ഒരു സീൻ പോലും മാറ്റാനോ തിരുത്താനോ അദ്ദേഹം ആവശ്യപ്പെട്ടില്ല. അത് ഒരു നല്ല സിനിമയായതിനാൽ നല്ല സ്വീകാര്യതയാണ് ലഭിച്ചത്.

ഈ സിനിമയുടെ വിജയത്തിന് ശേഷം ശ്രീനിവാസൻ ഒരിക്കൽ കൂടി അത്തരത്തിലൊരു തിരക്കഥ എഴുതി. അദ്ദേഹം തന്നെയാണ് നായകനായി അഭിനയിച്ചത്. ചിത്രീകരണത്തിനിടെയാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്. ക്യാമറാമാൻ എസ് കുമാറിനെയും സിനിമയുടെ സംവിധായകനെയും വിളിച്ചു. താനും ലാൽ സാറും രണ്ടുപേരുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു . എന്നാൽ പിന്നീടും അവർ ആ ചിത്രവുമായി മുന്നോട്ട് പോവുകയായിരുന്നു.

ഈ സംഭവത്തിന് ശേഷം താൻ ശ്രീനിവാസനെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പലയിടങ്ങളിലും പറഞ്ഞിരുന്നു. ഇക്കാര്യം ചാനലുകളിൽ പറഞ്ഞിരുന്നു. ഫാൻസ് അസോസിയേഷനെ മാഫിയയെന്ന് അധിക്ഷേപിക്കുകയായിരുന്നു. 30 വർഷത്തോടടുക്കുന്നു, അദ്ദേഹവുമായുള്ള അടുപ്പത്തിന് ആ സമയത്ത് ഇങ്ങിനെ എന്തെങ്കിലും കേട്ടാൽ അദ്ദേഹത്തിന് എന്നെ വിളിച്ച് ചോദിക്കാമായിരുന്നു. എന്നാൽ പകരം ഭീഷണിപ്പെടുത്തിയെന്ന് പറയുന്നതിന് പിന്നിലെ കാരണം മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. താൻ ഒരിക്കലും ശ്രീനിവാസനെ വിളിക്കാറില്ലെന്നും ആരും തന്നെ ഇത്രയധികം വേദനിപ്പിച്ചിട്ടില്ലന്നും ആന്റണി പറയുന്നു.

ADVERTISEMENT